“ശ്രീധരാ, ജീവിതം വഴിപിഴച്ചു വഷളാവാന്‍ തെറ്റുകള്‍ എമ്പാടുംവേണമെന്നില്ല. ചിലപ്പോള്‍ ഒരൊറ്റ തെറ്റു മതി- അവിവേകമായി ചെയ്ത ഒരു ദുഷ്കര്മത്തിന്റെ അനന്തരഫലമാണ് ഞാനിക്കാലമത്രയും അനുഭവിച്ചു കൊണ്ടിരിക്കുന്നത്. യൌവനാരംഭാത്തിന്റെ ചോരത്തിളപ്പില്‍ വീരസാഹസങ്ങള്‍ വിനോദങ്ങളായി തോന്നും . വികാരങ്ങള്‍ ശമിപ്പിക്കാന്‍ എന്ത് അഗ്നിപരീക്ഷകള്‍ക്കും ചെറുപ്പക്കാര്‍ തയ്യാറാവും. പുതുതായിചിറകുകള്‍ മുളച്ചു പുഴു പാറ്റയായിതീരുന്നു. പുഷ്പമെന്നു കരുതിയിട്ടല്ല ഈയല്‍പാറ്റ തീനാളതോടടുക്കുന്നത്. ഒന്ന് പൊരുതി നോക്കാമെന്ന അഹങ്കാരമാണ് അതിനെ അഗ്നിജ്വാലയോടേറ്റുമുട്ടിക്കുന്നത്. ചിറകു കരിഞ്ഞു പിടഞ്ഞു ചാവുകയും ചെയ്യുന്നു.”